88 · Makkī

الغاشية

Al-Ghaashiya·The Overwhelming

✦ memorize this sūrah

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

  1. هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ﴿١﴾

    (നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

  2. وُجُوهٌ يَوْمَئِذٍ خَٰشِعَةٌ﴿٢﴾

    അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

  3. عَامِلَةٌ نَّاصِبَةٌ﴿٣﴾

    പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.

  4. تَصْلَىٰ نَارًا حَامِيَةً﴿٤﴾

    ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

  5. تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ﴿٥﴾

    ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

  6. لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ﴿٦﴾

    ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

  7. لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ﴿٧﴾

    അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

  8. وُجُوهٌ يَوْمَئِذٍ نَّاعِمَةٌ﴿٨﴾

    ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

  9. لِّسَعْيِهَا رَاضِيَةٌ﴿٩﴾

    അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.

  10. فِى جَنَّةٍ عَالِيَةٍ﴿١٠﴾

    ഉന്നതമായ സ്വര്‍ഗത്തില്‍.

  11. لَّا تَسْمَعُ فِيهَا لَٰغِيَةً﴿١١﴾

    അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

  12. فِيهَا عَيْنٌ جَارِيَةٌ﴿١٢﴾

    അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

  13. فِيهَا سُرُرٌ مَّرْفُوعَةٌ﴿١٣﴾

    അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

  14. وَأَكْوَابٌ مَّوْضُوعَةٌ﴿١٤﴾

    തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

  15. وَنَمَارِقُ مَصْفُوفَةٌ﴿١٥﴾

    അണിയായി വെക്കപ്പെട്ട തലയണകളും,

  16. وَزَرَابِىُّ مَبْثُوثَةٌ﴿١٦﴾

    വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

  17. أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ﴿١٧﴾

    ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

  18. وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ﴿١٨﴾

    ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

  19. وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ﴿١٩﴾

    പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

  20. وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ﴿٢٠﴾

    ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌

  21. فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ﴿٢١﴾

    അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

  22. لَّسْتَ عَلَيْهِم بِمُصَيْطِرٍ﴿٢٢﴾

    നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

  23. إِلَّا مَن تَوَلَّىٰ وَكَفَرَ﴿٢٣﴾

    പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

  24. فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ﴿٢٤﴾

    അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

  25. إِنَّ إِلَيْنَآ إِيَابَهُمْ﴿٢٥﴾

    തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

  26. ثُمَّ إِنَّ عَلَيْنَا حِسَابَهُم﴿٢٦﴾

    പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

Quran Translation Name: അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Translator: Cheriyamundam Abdul Hameed and Kunhi Mohammed Parappoor Language: Malayalam ID: ml.abdulhameed Last Update: April 2, 2012 Source: Tanzil.net

Play surah