80 · Makkī

عبس

Abasa·He frowned

✦ memorize this sūrah

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

  1. عَبَسَ وَتَوَلَّىٰٓ﴿١﴾

    അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

  2. أَن جَآءَهُ ٱلْأَعْمَىٰ﴿٢﴾

    അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

  3. وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ﴿٣﴾

    (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

  4. أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ﴿٤﴾

    അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

  5. أَمَّا مَنِ ٱسْتَغْنَىٰ﴿٥﴾

    എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

  6. فَأَنتَ لَهُۥ تَصَدَّىٰ﴿٦﴾

    നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

  7. وَمَا عَلَيْكَ أَلَّا يَزَّكَّىٰ﴿٧﴾

    അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

  8. وَأَمَّا مَن جَآءَكَ يَسْعَىٰ﴿٨﴾

    എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

  9. وَهُوَ يَخْشَىٰ﴿٩﴾

    (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌

  10. فَأَنتَ عَنْهُ تَلَهَّىٰ﴿١٠﴾

    അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.

  11. كَلَّآ إِنَّهَا تَذْكِرَةٌ﴿١١﴾

    നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

  12. فَمَن شَآءَ ذَكَرَهُۥ﴿١٢﴾

    അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

  13. فِى صُحُفٍ مُّكَرَّمَةٍ﴿١٣﴾

    ആദരണീയമായ ചില ഏടുകളിലാണത്‌.

  14. مَّرْفُوعَةٍ مُّطَهَّرَةٍۭ﴿١٤﴾

    ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)

  15. بِأَيْدِى سَفَرَةٍ﴿١٥﴾

    ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

  16. كِرَامٍۭ بَرَرَةٍ﴿١٦﴾

    മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

  17. قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ﴿١٧﴾

    മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

  18. مِنْ أَىِّ شَىْءٍ خَلَقَهُۥ﴿١٨﴾

    ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

  19. مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ﴿١٩﴾

    ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

  20. ثُمَّ ٱلسَّبِيلَ يَسَّرَهُۥ﴿٢٠﴾

    പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

  21. ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ﴿٢١﴾

    അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

  22. ثُمَّ إِذَا شَآءَ أَنشَرَهُۥ﴿٢٢﴾

    പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

  23. كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ﴿٢٣﴾

    നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

  24. فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ﴿٢٤﴾

    എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

  25. أَنَّا صَبَبْنَا ٱلْمَآءَ صَبًّا﴿٢٥﴾

    നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

  26. ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا﴿٢٦﴾

    പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,

  27. فَأَنۢبَتْنَا فِيهَا حَبًّا﴿٢٧﴾

    എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

  28. وَعِنَبًا وَقَضْبًا﴿٢٨﴾

    മുന്തിരിയും പച്ചക്കറികളും

  29. وَزَيْتُونًا وَنَخْلًا﴿٢٩﴾

    ഒലീവും ഈന്തപ്പനയും

  30. وَحَدَآئِقَ غُلْبًا﴿٣٠﴾

    ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.

  31. وَفَٰكِهَةً وَأَبًّا﴿٣١﴾

    പഴവര്‍ഗവും പുല്ലും.

  32. مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ﴿٣٢﴾

    നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

  33. فَإِذَا جَآءَتِ ٱلصَّآخَّةُ﴿٣٣﴾

    എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

  34. يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ﴿٣٤﴾

    അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

  35. وَأُمِّهِۦ وَأَبِيهِ﴿٣٥﴾

    തന്‍റെ മാതാവിനെയും പിതാവിനെയും.

  36. وَصَٰحِبَتِهِۦ وَبَنِيهِ﴿٣٦﴾

    തന്‍റെ ഭാര്യയെയും മക്കളെയും.

  37. لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ﴿٣٧﴾

    അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.

  38. وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ﴿٣٨﴾

    അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും

  39. ضَاحِكَةٌ مُّسْتَبْشِرَةٌ﴿٣٩﴾

    ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

  40. وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ﴿٤٠﴾

    വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

  41. تَرْهَقُهَا قَتَرَةٌ﴿٤١﴾

    അവയെ കൂരിരുട്ട് മൂടിയിരിക്കും.

  42. أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ﴿٤٢﴾

    അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

Quran Translation Name: അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Translator: Cheriyamundam Abdul Hameed and Kunhi Mohammed Parappoor Language: Malayalam ID: ml.abdulhameed Last Update: April 2, 2012 Source: Tanzil.net

Play surah